2015 മേയ് 17, ഞായറാഴ്‌ച

വേര്‍പാട്

നിനക്ക് ഞാന്‍ മാത്രമേ ഉള്ളു ചിന്തയില്‍നിന്ന്
പെട്ടന്ന് ഞാന്‍ അരൂപിയാകുന്നു
ഒരു യാത്രപോലും പറയാനാകാതെ
ആത്മാവ് എന്ന പരിവേഷം ലഭിക്കുന്നു
നിന്റെനിലവിളി ഞാന്‍കാണുന്നു
തകര്‍ന്നുനുറുങ്ങിയ ആ ഹൃദയവും.
കുഞ്ഞുസ്വപ്നങ്ങളിലെ മാലാഖമാരെ കണ്ടുചിരിക്കുന്ന
എന്‍ കരുന്നിനെ എനിക്ക് കാണാം
എന്‍റെ കൊട്ടിയടയ്ക്കപ്പെട്ട സ്വപ്നങ്ങളില്‍
ആ മുഖം ഞാന്‍ വരച്ചെടുക്കാം
ഹൃദയത്തിന് പോലും അലിവുതോന്നാതെ ഞാന്‍
മടങ്ങിപ്പോകലിന്റെ സ്വപ്നങ്ങള്‍ എന്നില്‍
അവസാനിച്ചു
ഇരുണ്ട മേഘങ്ങള്‍ എന്റെ വഴിമുടക്കുന്നു
ചെറുകാറ്റിനൊപ്പം അരിച്ചിറങ്ങുന്ന-
ജലകണങ്ങളായി ഞാന്‍ നിന്‍റെ മിഴിതുടയ്ക്കാം
ഇപ്പോള്‍ പെയ്യുന്ന ആ മഴയിലേക്ക്‌
നീയൊന്നിറങ്ങിനില്‍ക്കു എന്‍റെകണ്ണുനീരാണത്
അതില്‍നനഞ്ഞു നീ മതിവരുവോളംകരയു.

മിഴിവാര്‍ന്നു തോരാതെ ഇനിയവള്‍
പക്ഷേ കാത്തിരിപ്പിനിയും കൂട്ടാണ്
ഒരുകാലൊച്ച അവള്‍ കാതോര്‍ക്കും
അവന്‍റെ ചലനമറ്റ രൂപം അവള്‍ക്കന്ന്യം
ഇടവഴിയിലെ ഒരു ഇലയനക്കം പോലും
അവളിലെ പ്രതീക്ഷയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ