2015 മേയ് 17, ഞായറാഴ്‌ച

മരിച്ചവന്‍

കല്ലറകളിലേയ്ക്ക് ഞാന്‍ പോയത്
മറന്നുപോയ ആത്മാക്കളെ തേടിയാണ് .
ആഴ്ന്നിറങ്ങിയ വേരിനാല്‍
ചുറ്റിപ്പിണഞ്ഞിരിക്കുന്നു കല്ല്ഭിത്തികള്‍ക്കുള്ളില്‍
ആത്മാക്കള്‍ക്ക് വീണ്ടുംജനനം ഇല്ലായെന്നെനിക്കുറപ്പായി.
ശൂന്യതയുടെ അതിരുകള്‍ഭേദിക്കാന്‍ അവയ്ക്ക്ഭയമാണ്
ഇന്നിലേക്ക്‌ ഒരു തിരിച്ചുവരവ്‌ അവര്‍വെറുക്കുന്നു
വേരിലൂടെ ഒലിച്ചിറങ്ങുന്ന ജലകണങ്ങള്‍
പോയകാലത്തിലെ വേവിനാല്‍ ബാഷ്പമാകുന്നു
ഉണങ്ങിവരണ്ട അസ്ഥികള്‍ക്കൊപ്പം
അവരുടെ ചിന്തകള്‍,
കീഴ്പെട്ടുപോകുകയാണവിടെയെല്ലാം
നൊമ്പരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും
വേരിനോളം ആഴംമില്ലാത്തതിനാല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ