2015 മേയ് 17, ഞായറാഴ്‌ച

ഇടയലേഖനം

മുഖംതിരിച്ചു നില്‍ക്കുന്നു ഞാന്‍
വികാരങ്ങളെ ഗര്‍ഭംധരിച്ച് പിറവി കൊടുക്കാതെ
വെളുത്തകുപ്പായത്താല്‍ മൂടിവെച്ച
പ്രതിപുരുഷന്മാര്‍ക്ക് മുന്നില്‍.
എഴുതപ്പെട്ടവയെ വിളിച്ചുകൂവി കേള്‍വിക്കാരന്‍റെ
മുഖത്തുമിനീര്‍ തെറിപ്പിക്കാന്‍
തിളങ്ങുന്ന കുപ്പായങ്ങള്‍ ധരിക്കാറുണ്ട്
ആഴ്ചയില്‍ ഒരുനാള്‍ അവര്‍.
ഇടയലേഖനത്തിന്‍റെ പുളിപ്പ് മുണ്ടില്‍തുടച്ചു
നിശ്വാസത്തോടെ പടിയിറങ്ങുമ്പോള്‍
ഇരുന്നുറങ്ങിയ ക്ഷീണം കണ്ണിനെ വേട്ടയാടുന്നു.
ചൂടുചോരയുടെ ചൂര് വകഞ്ഞു ബലിനല്‍കാന്‍
വാങ്ങിയത് രണ്ടുകിലോ പോത്തിറച്ചി.
അവസാനതുള്ളിയും ഗ്ലാസിലിറ്റിച്ചു ചുണ്ട് തുടയ്ക്കുമ്പോള്‍
സംശയം ബാക്കി നിന്നത്
ഇടയലേഖനത്തെ പറ്റിയായിരുന്നു!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ