2015 മേയ് 17, ഞായറാഴ്‌ച

ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു സ്വപ്നങ്ങളേയും മനസുകളെയും വേർതിരിക്കുന്നത് നിലാവാണെന്ന്. പക്ഷേ നിലാവില്ലാത്ത രാത്രികളിലും ഞാൻ സ്വപ്നം കാണാറുണ്ട്‌ . ഇരുണ്ട രാത്രികളിലും എന്റെ മനസ്സിലേയ്ക്ക് സ്വപ്‌നങ്ങൾ അരിച്ചിറങ്ങും അപ്പോൾ എന്റെ ചിന്തകൾക്ക് കുളിരേകുന്നത് ആ തണുത്ത മണൽത്തിട്ടകളാകും . ഇന്നെനിക്കു കൂട്ടായ് ഒഴുകുന്ന പുഴയില്ല. വേവിന്റെ തീജ്വാല വറ്റിച്ച നോവിന്റെ വടുക്കൾ നിറഞ്ഞ നാടിന്റെ ഓർമ്മമാത്രം. എന്റ സ്വപ്നങ്ങൾക്ക് സഞ്ചാരതടസമായി ശിഖരങ്ങളിൽ നിറഞ്ഞ ഇലകളില്ല. ശേഷിപ്പുകൾക്കായി നിന്നിൽ അള്ളിപ്പിടിക്കുന്നൊരു ജീവനാടിമാത്രം . പെയ്തൊഴിയാനായ് കാർമേഘമല്ലത്‌. ഞാൻ കരിനിറച്ചോരെന്റെ ആകാശമാണ്. വറ്റിയ പുഴയുടെ മാറിൽ കമിഴ്ന്നു ഞാൻ പറ്റിക്കിടന്നു . സ്വഛ്ചന്ദ മായി നിന്നിലലിയാന്‍ ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ