2015 മേയ് 16, ശനിയാഴ്‌ച

ഇരുട്ട്

എന്‍റെ വാക്കുകളുടെ മുള്‍മുനയില്‍
നിന്‍റെ മൗനം ഉടഞ്ഞുവെങ്കില്‍.
നിന്‍റെ നേര്‍ത്ത നിശ്വാസങ്ങള്‍
സ്വപ്നഭംഗങ്ങളാല്‍ ദ്രവിച്ചതായിരുന്നു.
ജനല്‍ പ്രകാശങ്ങളില്‍നിന്നും നീ
ഒഴിഞ്ഞുമാറി ഇരുട്ടിന്‍റെ മറതേടി
നീ നിന്നിലേയ്ക്ക്തന്നെ ഉള്‍വലിഞ്ഞിരുന്നു .
എന്‍റെ ശബ്ദം നിന്നെ അലിയിച്ചില്ല
എന്‍റെസാമീപ്യംനിനക്കു നനുത്തതായിരുന്നില്ല.
എന്നേക്കാള്‍ ഏറെ നീ പ്രണയിച്ചത്
നിന്നെ പൊതിഞ്ഞിരുന്ന ഇരുട്ടിനെയായിരുന്നു.
എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി

നൂലിഴകളാല്‍ നെയ്ത കുപ്പായത്തില്‍
നീ പോലും അറിയാതെ നിറഞ്ഞിരുന്നു.
എന്‍റെ പാദം നിലയ്ക്കുന്നിടത്തു
നിന്‍റെ ഹൃദയസ്പന്ദനം നേര്‍ത്തു നേര്‍ത്തുവന്നു
എന്നിലെ ദൂരം നീ ഏറെകൊതിച്ചിരുന്നു
ഇനി നിന്നിലേയ്ക്ക് ഒരു തിരിച്ചുവരവ്‌ ഉണ്ടാകില്ല
ഓര്‍മ്മകള്‍ക്ക് മുകളിലേയ്ക്ക് നിനക്ക് മറയായി
നീ തുന്നിത്തീര്‍ക്കുന്ന തൂവാലകള്‍ ഉണ്ട് .
ശത്രുവിന്‍റെ വാള്‍മുനയാല്‍ എന്‍റെ ഓര്‍മകളെ
നിന്‍റെ നിസ്സംഗതയ്ക്ക് മുന്നില്‍ ഹോമിക്കും.
യുദ്ധം ജയിക്കാനുള്ള മോഹവുമായി
ഇനിഞാന്‍ പോര്‍മുഖത്തേയ്ക്കു പോകില്ല
കാരണം എന്നില്‍നിന്നു നിന്നിലേയ്ക്കുള്ള ദൂരം തന്നെ

1 അഭിപ്രായം: