2015 ജൂൺ 3, ബുധനാഴ്‌ച

കിനാവ്
********
ആരും ഉണരാതെ പോയെങ്കില്‍
നിറഞ്ഞുപുഷ്പിച്ചു ത്രസിച്ചു നിന്നേനെ ഭൂമി
നീ ഉണരുമെന്നുള്ള പ്രതീക്ഷയില്‍ ഉദിക്കില്ല സൂര്യന്‍
നിന്‍ ആധിപത്യത്തിന്‍റെ ഇഷ്ട്ടികത്തൂണുകളില്‍
വള്ളിപ്പടര്‍പ്പുകള്‍ ആര്‍ത്തുകയറിയേനേ.
നീ മുറിച്ചെറിഞ്ഞ ശിഖരങ്ങള്‍
അവിടെ വേരൂന്നി പുതുവസന്തം തീര്‍ത്തേനേ.
ചിറകടിച്ചുയരുമ്പോള്‍ പ്രതീക്ഷയുറപ്പിച്ചു
കൂടണയാമെന്നു പക്ഷികള്‍ നിനച്ചേനേ.
വെള്ളിമേഘങ്ങള്‍ അകാല മൗനംവെടിഞ്ഞു
ചിന്നിത്തെറിച്ചു മണ്ണിനെ കുളിര്‍പ്പിച്ചു -
പൊട്ടിയൊഴുകുന്ന നീര്‍ച്ചോലയായെനേ.
വെട്ടിത്തിളങ്ങും വെള്ളി ചെതുമ്പലുകള്‍
പുളച്ചു മദിച്ചു കളിയാടുമ്പോള്‍ ഉന്നംവയ്ക്കും
ചുണ്ടുകള്‍ക്ക് പിഴയ്ക്കാതിരിരുന്നെനേ.
ചവിട്ടി മെതിച്ച കാല്‍പ്പാടുകളില്‍ നിന്‍
വേരിറക്കി അന്നം തിരയുമ്പോള്‍
ഉറക്കം വിട്ടുണരുമോ അവരെന്നു ഞാന്‍ പേടിച്ചു
കാലം ഒരുപാടൊളിപ്പിച്ചത് നിന്‍റെ വിലാപങ്ങള്‍
അവര്‍ഉണര്‍ന്നിരുന്നാസ്വദിച്ചത് നിന്‍റെ ഞരക്കങ്ങള്‍.
നിന്നെ പിളര്‍ക്കുവാന്‍ ഇരുതല മൂര്‍ച്ച കൂട്ടുന്നവര്‍ .
വരണ്ട സ്വപ്നങ്ങളെ തിരുമ്മിയകറ്റി
ശേഷിച്ച പച്ചപ്പിനെ ചുരത്തുമ്പോള്‍
ഊറ്റിക്കുടിച്ചവര്‍ തിമിര്‍ത്താടി .
നോവാതെ ആഴ്ത്തുവാന്‍പാല്‍പ്പല്ലല്ലത് , ദംഷ്ട്രകള്‍.
നിന്‍റെ വേദന കണ്ടവര്‍ ആര്‍ത്തു രസിച്ചു
ഇനി പറയാന്‍ നേരമില്ലവര്‍ ഉണരുമിപ്പോള്‍
കണ്ടതൊക്കെയും പാഴ്ക്കിനാക്കള്‍
വെറും പേക്കിനാക്കള്‍!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ